Monday, January 7, 2019

ബംഗാളികളുടെ ട്രെയിൻ യാത്ര


ബംഗാളികളുടെയും ആസ്സാമികളുടെയും മാത്രമല്ല നോർത്തിന്ത്യൻ സംസ്ഥാന തൊഴിലാളികളുടെ  ഗൾഫ് ആണ് നമ്മുടെ കൊച്ചുകേരളം. ജീവിക്കുവാൻ വേണ്ടി ആദ്യകാലത്ത് കള്ളത്തോണിയിൽ അറബികളുടെ നാട്ടിലേക്ക് പോയവരാണ് മലയാളികൾ. കൊടും ചൂടിൽ മരുഭൂമിയിൽ കഷ്ടപ്പെട്ട് കേരളമണ്ണിൽ അറബിപ്പണം എത്തിച്ചിരുന്നു മലയാളികൾ. കാലത്തിന്റെ മാറ്റം ധാരാളം മലയാളികളെ അവിടേക്കെത്തിച്ചു. ഗൾഫ് പണം കേരളത്തിന്റെ മുഖം മാറ്റി. കേരളമെങ്ങും ഗൾഫ് പണത്തിന്റെ അടയാളങ്ങളായി കെട്ടിടങ്ങൾ ഉയർന്നു.

അദ്ധ്വാനം കൈമുതലാക്കി, ഉപജീവനം തേടി കേരളത്തിലേക്ക് എത്തിയവർ ആദ്യം തമിഴ് ജനതയായിരുന്നു. തമിഴരുംഗൾഫിലേക്കു എത്തി തുടങ്ങിയപ്പോൾ ആ സ്ഥാനത്തേക്ക് ബംഗാളികൾ എത്തി. അവരെ തുടർന്ന് ആസ്സാം, ഒറീസ്സാ, ബീഹാർ തുടങ്ങിയ നോർത്ത് ഇന്ത്യൻ സംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.    ഇന്ന് കേരളം ചലിക്കണമെങ്കിൽ ബംഗാളികൾ ഉൾപ്പടെയുള്ള നോർത്തിന്ത്യൻ തൊഴിലാളികളുടെ അദ്ധ്വാനം വേണം.   അവരുടെ നാട്ടിൽ അദ്ധ്വാനത്തിനു അവർക്ക് ലഭിക്കുന്നത് വളരെ തുശ്ചമായ വേതനമാണ്. അതുകൊണ്ടുതന്നെയാണ് അവർ കേരളത്തിലേക്ക് ചേക്കേറുന്നത്. അങ്ങിനെ കേരളത്തിൽ എത്തുന്നവരിൽ പലരും രണ്ടോ മൂന്നോ മാസത്തേക്ക് മാത്രം കരാർ വ്യവസ്ഥയിൽ എത്തുകയും കരാർ കഴിഞ്ഞാൽ മടങ്ങുകയും അടുത്ത കരാർ ലഭിക്കുമ്പോൾ എത്തുന്നവരുമാണ്. കരാർ അടിസ്ഥാനത്തിൽ ഇങ്ങിനെ ജോലിക്കെത്തുന്നവർക്ക് ഒരു തരത്തിലും പ്ലാൻ ചെയ്തുള്ള യാത്ര തരപ്പെടുകയില്ല. അതിനാൽ മിക്കവരും ട്രെയിനിൽ അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിലാവും യാത്ര ചെയ്യുക. ദുരിതപൂർണ്ണമായ യാത്ര. തിരുവനന്തപുരത്തുനിന്നും വെസ്റ്റ് ബംഗാളിലെ കൽക്കത്തയിലേക്കുള്ള ഒരു ട്രെയിനിലെ യാത്രയുടെ സമയ ദൈർഘ്യം നാം ചിന്തിക്കേണ്ടതാണ് . ഉദാഹരണത്തിന് വൈകിട്ട് 4 -മണിക്ക് തിരുവനന്തപുരത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ കൃത്യ സമയം പാലിച്ചാൽ മൂന്നാം ദിവസം ഉച്ചയ്ക്ക് ഏകദേശം 2 മണിയോടയാകും ഹൗറ സ്റ്റേഷനിൽ എത്തിച്ചേരുക. ഈ ദൂരയാത്രാ ട്രെയിനുകൾ ഒന്നും തന്നെ കൃത്യ സമയം പാലിക്കാറില്ല എന്നതാണല്ലോ മറ്റൊരു സത്യം. ട്രെയിൻ ആലുവയിൽ എത്തുമ്പോഴേക്കും ബംഗാളികളെകൊണ്ട് നിറഞ്ഞിരിക്കും. ബാത്ത്റൂമിനുള്ളിൽ പോലും യാത്രചെയ്യുന്ന സ്ഥിതി. നിലത്തിരുന്നും നിന്നുമൊക്കെയായി അവരുടെ യാത്ര വളരെ വളരെ ക്ലേശകരമാണ്. പലരും ട്രെയിനിന്റെ ലഗ്ഗേജ് കാരൃറിൽ തൊട്ടിൽ കെട്ടി കിടന്നുറങ്ങി യാത്ര ചെയ്യുന്നത് കാണാം. ഈ തൊട്ടിൽ അഴിഞ്ഞാലുള്ള സ്ഥിതിയും നമുക്ക് മനസ്സിലാക്കാം.









ഈ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിനെ അടിക്കടി ഹർത്താൽ നടത്തി കേരളം ബുദ്ധിമുട്ടിക്കാറുണ്ട്. ഇവർ അനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരമായ നില. കേന്ദ്രഭരണമായാലും സ്റ്റേറ്റ് ഭരണമായാലും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുന്നില്ല എന്നതാണ് ഇന്ത്യയിലെ സ്ഥിതി.

No comments:

Post a Comment