എല്ലാ സ്നേഹിതർക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലി ആശംസകൾ!
മനുഷ്യ സ്നേഹമാണ് എല്ലാ ആഘോഷങ്ങളുടെയും പിന്നിൽ മറഞ്ഞിരിക്കുന്ന പ്രധാന
മർമ്മം. ദീപാവലി കേരള ജനതയെക്കാൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നവർ ഇന്ത്യയിലെ മറ്റു
സംസ്ഥാനങ്ങളിലെ ജനങ്ങളാണ്. പുതിയ വസ്ത്രങ്ങൾ ധരിച്ചും മധുരപലഹാരങ്ങൾ കൈമാറിയും വെടികൾ വെടിച്ചും
പൂത്തിരി കത്തിച്ചും ജനങ്ങൾ ദീപാവലി കൊണ്ടാടുന്നു.
തമിഴ് നാട്ടിലും വളരെ ഉത്സാഹത്തോടെയാണ് ജനങ്ങൾ ദീപാവലി കൊണ്ടാടുന്നത്.
ചെന്നൈയ്ക്ക് തെക്ക് സുമാർ 80 കിലോമീറ്റർ ദൂരത്തിൽ 'വേടന്താങ്കൽ'
എന്നൊരു പ്രദേശം ഉണ്ട്. വേടന്താങ്കലെ ചുറ്റി ധാരാളം ഗ്രാമങ്ങൾ ഉണ്ട്. ഈ
ഗ്രാമീണർ ദീപാവലിയുടെ ആഘോഷത്തിന്റെ ഭാഗമായി 'വെടികൾ' ഉപയോഗിക്കുകയില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
അതിനു പ്രധാനമായ കാരണം പക്ഷി സ്നേഹമാണ്.
'വേടന്താങ്കൽ' വടക്ക് തമിഴ് നാട്ടിലെ പ്രധാന പക്ഷികൾ ശരണാലയമാണ്. പല വിദേശപക്ഷികൾ ഇവിടെ പറന്നെത്തും. ആസ്ത്രേലിയ, ഇന്തോനേഷ്യ , തായ് ലാന്‍ഡ്, മ്യാൻമാർ, ശ്രീലങ്ക തുടങ്ങിയ നാടുകളിൽ നിന്നും പലതരത്തിലുള്ള പക്ഷികൾ ഇവിടെ എത്തുന്നു. ഇനപ്പെരുക്കത്തിനു അനുകൂലമായ കലാവസ്ഥയിലാണ് അവയുടെ വരവ്. ഈ പക്ഷികൾ ഇവിടെയെത്തി കൂടുകൾ നിർമ്മിച്ച്, മുട്ടയിട്ട് അടകാത്ത് പിറന്ന അതിന്റെ കുഞ്ഞു പക്ഷികളുമായി സീസണ് കഴിഞ്ഞാൽ സ്വദേശത്തേക്ക് പറന്നു പോകും. തങ്ങളുടെ പ്രദേശത്തു എത്തി വാഴുന്ന ഈ പറവകൾ വെടിയുടെ ശബ്ദം കേട്ട് ഭയന്ന് പോകാതിരിക്കുവാൻ വേണ്ടിയാണ് ഇവർ തങ്ങളുടെ എല്ലാ ആഘോഷങ്ങളിലും 'വെടി' ഒഴിവാക്കിയിരിക്കുന്നത്.
'വേടന്താങ്കൽ' വടക്ക് തമിഴ് നാട്ടിലെ പ്രധാന പക്ഷികൾ ശരണാലയമാണ്. പല വിദേശപക്ഷികൾ ഇവിടെ പറന്നെത്തും. ആസ്ത്രേലിയ, ഇന്തോനേഷ്യ , തായ് ലാന്‍ഡ്, മ്യാൻമാർ, ശ്രീലങ്ക തുടങ്ങിയ നാടുകളിൽ നിന്നും പലതരത്തിലുള്ള പക്ഷികൾ ഇവിടെ എത്തുന്നു. ഇനപ്പെരുക്കത്തിനു അനുകൂലമായ കലാവസ്ഥയിലാണ് അവയുടെ വരവ്. ഈ പക്ഷികൾ ഇവിടെയെത്തി കൂടുകൾ നിർമ്മിച്ച്, മുട്ടയിട്ട് അടകാത്ത് പിറന്ന അതിന്റെ കുഞ്ഞു പക്ഷികളുമായി സീസണ് കഴിഞ്ഞാൽ സ്വദേശത്തേക്ക് പറന്നു പോകും. തങ്ങളുടെ പ്രദേശത്തു എത്തി വാഴുന്ന ഈ പറവകൾ വെടിയുടെ ശബ്ദം കേട്ട് ഭയന്ന് പോകാതിരിക്കുവാൻ വേണ്ടിയാണ് ഇവർ തങ്ങളുടെ എല്ലാ ആഘോഷങ്ങളിലും 'വെടി' ഒഴിവാക്കിയിരിക്കുന്നത്.