1987- ലെ ഒരു ദിവസം. ഞാന്‍ ചെന്നൈയില്‍ നിന്നും രാവിലെ നാട്ടിലേക്ക് ബസ്സില്‍ യാത്ര തിരിച്ചു. തിരുച്ചി, തേനി, കമ്പം, കോട്ടയം വഴി
തിരുവല്ലയില്‍ എത്തിയപ്പോൾ രാത്രി പതിനൊന്നു മണി. മാന്നാർ വഴി
മാവേലിക്കരയ്ക്ക് പോകുവാന്‍ അടുത്ത ദിവസം രാവിലെ ആറുമണിക്ക് മാത്രമേ ബസ്സുള്ളൂ. അത്യാവശ്യം ഒന്നും ഇല്ലാത്തതിനാൽ ടാക്സി പിടിച്ചു പോകേണ്ടതില്ല എന്ന് തീര്‍ച്ചയാക്കി. ഇതിനിടെ കായംകുളം ഭാഗത്തേക്ക് ഏതെങ്കിലും ചരക്കു ലോറികൾ പോകുന്നുണ്ടോ എന്ന് അറിയാൻ ഒരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഒടുവിൽ പുലരും വരെ തിരുവല്ല KSRTC
ബസ്സ് സ്റ്റാന്‍ഡില്‍ അഭയം തേടി. ആ രാത്രിയില്‍ തിരുവല്ല KSRTC
ബസ്സ് സ്റ്റാന്‍ഡില്‍ നടന്ന ഒരു കാമനാടകം എന്നെ വളരെ ലജ്ജിപ്പിച്ചു.
ബസ്സ് സ്റ്റാന്‍ഡില്‍ സുമാര്‍ നാല്‍പ്പത്തി അഞ്ചു വയസ്സിലധികം പ്രായമുള്ള
ഒരു കറുത്തു വിരൂപിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. മുണ്ടും ബ്ലൌസും വേഷം.
ഒരു തോര്‍ത്തു ചുറ്റിയിട്ടുമുണ്ട്. അവർക്ക് പോകേണ്ട ഭാഗത്തേക്കുള്ള ബസ് പതിവിലും നേരത്തേ പോയതിനാൽ മടങ്ങനായില്ല എന്നാണ് പറയപ്പെടുന്നത്.
ഒരു സാമാന്യം യോഗ്യതയും ഒത്ത ശരീരഘടനയുമുള്ള ഒരു വ്യക്തി, അദ്ദേഹം ഒരു ഡ്രൈവര്‍ ആണ്. സ്വന്തം വണ്ടി ടാക്സി പെര്‍മിറ്റ് എടുത്തു ഓട്ടുകയാണ് എന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ഷര്‌ട്ടിന്റെ മുകളിലത്തെ മൂന്നു ബട്ടന്‍സ് ഓപ്പണ്‍ ചെയ്തിട്ട് അദ്ദേഹം ധരിച്ചിരിക്കുന്ന സ്വര്‍ണ്ണമാല വെളിയിൽ കാണും വിധമാണ് ബസ്സ് സ്റ്റാന്‍ഡില്‍ ചുറ്റിയത്. അദ്ദേഹത്തിനോടൊപ്പം നാല് ആട്ടോ ഡ്രൈവറന്മാരും. അവരുടെ ഒരേ ലക്‌ഷ്യം ആ സ്ത്രീയെ എങ്ങിനെയെങ്കിലും തട്ടിക്കൊണ്ടു വെളിയില്‍ പോകണം. ഇവര്‍ മാറി മാറി ആ സ്ത്രീയെ സമീപിക്കുകയും, കയ്യാട്ടി വിളിക്കുകയും ഒടുവില്‍ പിടിച്ചു വലിച്ചു കൊണ്ടുപോകും എന്ന നിലയില്‍ എത്തിയപ്പോള്‍ KSRTC - യിലെ ഒരു ഉദ്യോഗസ്ഥന്‍ ആ സ്ത്രീയെ അദ്ദേഹത്തിന്‍റെ റൂമിന്റെ വാതുക്കല്‍ ഇരിക്കുവാന്‍ അനുവദിച്ചു. പുലര്‍ച്ച നാലര മണിക്ക് ശേഷമാണ് അവര്‍ ശ്രമം ഉപേക്ഷിച്ചു പിരിഞ്ഞത്. ആ സ്ത്രീ അവിടെ നിന്നും അഞ്ചേ മുക്കാല്‍ മണിക്കുള്ള ഒരു ബസ്സില്‍ യാത്രയായി.
പോലീസും നിയമവും എല്ലാം ഉള്ള നമ്മുടെ നാട്ടില്‍ യാത്രയ്ക്കിടയില്‍ ഒരു സ്ത്രീ ഇങ്ങിനെ ഒരു ബസ്സ് സ്റ്റാന്‍ഡില്‍ എത്തിപ്പെട്ടാല്‍ അവള്‍ നേരിടേണ്ടി വരുന്നത് എന്താണ് എന്ന് പറഞ്ഞു അറിയിക്കുവാന്‍ സാധ്യമല്ല എന്നുള്ള അനുഭവം. അതാണ് നമ്മുടെ നാടിൻറെ ശാപം.
No comments:
Post a Comment